Friday 9 September 2011

മുഹമ്മദ്‌ നബി:വിമര്‍ശനങ്ങള്‍ക്ക് മറുപടി


ajay baba>https://www.facebook.com/profile.php?id=100002760228897
ഈ പ്രൊഫൈലില്‍ നിന്നും റിപ്പോര്‍ട്ടര്‍ ഗ്രൂപ്പില്‍ വന്ന ചര്‍ച്ചക്ക് കൊടുത്ത മറുപടി അവര്‍ പലവട്ടം ഡിലീറ്റ് ചെയ്തതിനാല്‍  ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു.

ആരോപണങ്ങള്‍  അടങ്ങിയ പോസ്റ്റ്‌ 

Ajay Baba:ഒരു ഗൃഹനായകന്റെ ചില ചരിത്രം നമുക്ക് പരിശോധിക്കാം. എന്നിട്ട് തീരുമാനിക്കാം, അയാള്‍ നല്ലവനോ എന്ന്.
എനിക്ക് ആ ഗൃഹനായകനെ അംഗീകരിക്കാന്‍ കഴിയില്ല. കാരണം:-


(1). ചുറ്റുമുള്ളവരുടെ ആരാധനാലയങ്ങള്‍ അയാള്‍ അടിച്ചു തകര്‍ത്തു തീയിട്ടു.
(2). ഭര്‍ത്താവിനെ ആക്രമിച്ചു കൊലപ്പെടുത്തി സഫിയ എന്ന പെണ്ണിനെ ഭോഗിച്ചു.
(3). 50 വയസ്സ് കഴിഞ്ഞിട്ടും കാമം അടങ്ങാതെ വെറും 8 വയസ്സുള്ള പെണ്‍കുഞ്ഞിനെ വിവാഹം ചെയിതു.
(4). സ്വന്തം വളര്‍ത്തു മകന്റെ ഭാര്യയെ വിവാഹം ചെയിതു.
(5). തന്‍റെ വിശ്വാസങ്ങള്‍ മാത്രമാണ് ശരി എന്ന് വിധിച്ചു, അത് അനുസരിക്കാത്തവര്‍ക്ക് നരകം എന്ന് ഭീഷണിപ്പെടുത്തി.
(6). ബൈബിള്‍ കോപ്പിയടിച്ചു.
(7). ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നരകം എന്ന് പ്രഖ്യാപിച്ചു. (പഹയനു ഹിന്ദു, ബുദ്ധ മതങ്ങളെ കുറിച്ചു അറിയാതിരുന്നത്‌ ഭാഗ്യം).
(8). അയല്‍ക്കാര്‍ക്ക് ശല്യമായി 5 നേരം സംഗീതത്തെ കൊന്നു കൊല വിളിച്ചു. സംഗതിയുമില്ല, താളവുമില്ല, ബോധവുമില്ല!! അയല്‍ക്കാര്‍ക്ക് ഒരു നിത്യ ശല്യവും.!!!
(9). ആള്‍ക്കാരെ ആക്രമിച്ചു സ്ഥലങ്ങളും സമ്പത്തും പിടിച്ചടക്കി. പിടിച്ചവരില്‍ നിന്ന് ആണുങ്ങളെയും കുട്ടികളെയും കൊന്നു. പെണ്ണുങ്ങളെ വീതം വെച്ചെടുത്തു.
(10). സായിബാബയെയും ശ്രീ ശ്രീയേയുമൊക്കെ പോലെ നാട്ടുകാരുടെ സമ്പത്ത് ധൂര്‍ത്തടിച്ചു, ഒപ്പം അവരുടെ കണ്ണില്‍ പൊടിയിടാന്‍ പാവപ്പെട്ടവര്‍ക്ക് ദാനവും ധര്‍മ്മവും. സായിബാബ എത്രയോ ഭേദമായിരുന്നു.
(11). ദൈവത്തിന്റെ പേര് പറഞ്ഞ്‌ ആ പാവപ്പെട്ട ജനങ്ങളെ പറ്റിച്ചു. അനുസരിക്കാത്തവരെ വാള്‍ കൊണ്ട് അനുസരിപ്പിച്ചു.
(12). ഈ പേരുദോഷം മാറാന്‍ കൂട്ടാളികള്‍ ഒരു മതപുസ്തകം അടിച്ചിറക്കി എല്ലായിടത്തും എത്തിച്ചു.
(13). എതിര്‍ത്തവരെയെല്ലാം ഇല്ലാതാക്കി. ചിലര്‍ക്ക് സ്വത്തും സമ്പാദ്യവും കൊടുത്തു തന്‍റെ അനുയായികള്‍ ആക്കി. അത് ദാനധര്‍മ്മം എന്ന് പ്രചരിപ്പിച്ചു.
(14). ആ ഗൃഹനായകന്റെ ബന്ധുക്കള്‍ ഇന്നും നിരപരാധികളെ കൊന്നൊടുക്കുന്നു.
(15). ആ ഗൃഹനായകനെ ഇന്ന് ലോകം തിരിച്ചറിയുകയും ലോകവ്യാപകമായി എതിര്‍ക്കുകയും ചെയ്യുമ്പോള്‍ അനുയായികള്‍ ന്യായീകരിക്കാന്‍ പെടാപാട് പെടുന്നു.!!!

ഓരോ ആരോപണവും പരിശോദിക്കാം

(1).
ചുറ്റുമുള്ളവരുടെ ആരാധനാലയങ്ങള്‍അയാള്‍അടിച്ചു തകര്‍ത്തു തീയിട്ടു.

ans: അര്‍ത്ഥ ശൂന്യമായ ഒരു ആരോപണം മാത്രമാണിത്‌...സ്വന്തം ശരീരവും ധനവും വിശ്വാസവും സംരക്ഷിക്കാന്‍വേണ്ടി യുദ്ധം ചെയ്തപ്പോള്‍ പോലും പ്രവാചകന്‍പറഞ്ഞു:

്ഞു:

നിങ്ങൾ യുദ്ധം ചെയ്യുമ്പോൾ അതിരുകവിയരുത്.
 വഞ്ചന കാണിക്കരുത് : ചിത്രവധം ചെയ്യരുത്‌(കൈവെട്ടി,കാല്‍ വെട്ടി,കണ്ണ് ചൂഴ്ന്നെടുത്ത്;അരുത്):ശത്രു cക്കളില്‍ അവരുടെ അച്ഛനമ്മമാരുണ്ടാവും. നിങ്ങള്‍ അവരെ കൊല്ലരുത് : അവരുടെ കുട്ടികളെ ശത്രു പക്ഷത്ത് ഉണ്ടെലും കൊല്ലരുത് : അവരുടെ ആരാധനാലയം തകര്‍ക്കരുത്‌: മാത്രമല്ല ആരാധനാലയത്തില്‍ ഉള്ളവര്‍ നിങ്ങളുമായി വീണ്ടും വന്നു യുദ്ധത്തില്‍ ഏര്പെട്ടലല്ലാതെ അവരെ കൊല്ലരുത്. ഇവിടെ കര്‍ശനമായി ആരാധനാലയം തകര്കരുതെന്നു പ്രവാചകന്‍ പഠിപ്പിച്ചു...യുദ്ധത്തിന്‍റെ പേരില്‍ ഒരു നാട് മുഴുവന്‍ തകര്‍ത്തു തരിപ്പമാക്കുന്ന ആധുനിക കാലത്തേ പാശ്ചാത്യസംസ്കാരത്തിന് വിരുദ്ധമായി മാനവികമായ ഉപദേശ൦ യുദ്ധരംഗത് പോലും മുറുകെ പിടിച്ച വെക്തിത്വമാണ് പ്രവാചകതിരുമേനി..

                   ജീവനും സ്വത്തും വിശ്വാസവും സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നമുക്ക് നല്‍കുന്നില്ലേ?   പ്രവാചകന്‍ നടത്തിയ യുദ്ധങ്ങള്‍ മുഴുവന്‍ സ്വന്തം ജീവനും നാടും വിശ്വാസവും സംരക്ഷിക്കാനാണ്.അതിനാല്‍ അതിക യുദ്ധവും നടന്നത് മദീനയില്‍ആണ്.അല്ലെങ്കില്‍മദീനക്കു തൊട്ടടുത്ത്‌ആണ്... <ജനിച്ച നാടായ മക്കയില്‍നിന്നും ഓടി മദീനയില്‍അഭയം പ്രാപിച്ചപ്പോള്‍അവിടെയും ആക്രമിക്കാന്‍വന്നപ്പോള്‍പ്രതിരോധിച്ചു>..ബദറും ഉഹദും ഹന്തകും ഒക്കെ അതിനു തെളിവായി മുന്നില്‍ഉണ്ട്..

          മതത്തില്‍ ബലല്‍കരത്തിന് സാധ്യത ഇല്ലെന്നു ഖുര്‍ആന്‍ പഠിപ്പിക്കുന്നു.. നിങ്ങള്‍ തിന്മയെ നന്മ കൊണ്ട് നേരിടുക. എങ്കില്‍ നിന്റെ ശത്രു നിന്‍റെ മിത്രമായിത്തീരും എന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.അല്ലാതെ ഏതെങ്കിലും ആരാധനാലയം തകര്‍ക്കാന്‍ ഇസ്ലാം പഠിപ്പിക്കുനില്ല.
(2). ഭര്‍ത്താവിനെ ആക്രമിച്ചു കൊലപ്പെടുത്തി സഫിയ എന്ന പെണ്ണിനെ ഭോഗിച്ചു.


ans: ഖൈബര്‍യുദ്ധത്തില്‍കുടുംബത്തെയും ഭര്‍ത്താവിനെയും നഷ്ട്ടപെട്ട സ്ത്രീ ആയിരുന്നു  സഫിയ(റ). അങ്ങനെ അനാഥ ആയ സഫിയ(റ) അവരുടെ ഗോത്രമഹിമയും സ്റ്റാറ്റസും നിലനിര്‍ത്തിക്കൊണ്ട്(അന്നത്തെ  ഗോത്രവ്യവസ്ഥ  ഇതോടൊപ്പം കൂട്ടി വായിക്കുക) പ്രവാചകന്‍അവരെ വിവാഹം കഴിച്ചു സംരക്ഷിക്കാന്‍തീരുമാനിച്ചു.ഇതില്‍ എന്തെങ്കിലും മാനവവിരുദ്ധമായി ഉണ്ട് എന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരാള്‍ക്കും പറയാന്‍ സാദിക്കില്ല.

                പക്ഷെ  ഇവിടെ ഒരു ചോദ്യം ഉണ്ട്. വിവാഹം കഴിക്കാതെ സംരക്ഷിച്ചു കൂടായിരുന്നോ? എന്ന് .അവിടെ സുഹൃത്ത്‌ മനസിലാക്കേണ്ടത്  ഇസ്ലാം ഒരു സ്ത്രീക്ക് കൊടുക്കുന്ന സംരക്ഷണം എന്ന് പറയുമ്പോള്‍ അതിനെ പൂര്‍ണമായ അര്‍ത്ഥത്തില്‍തന്നെ കാണുന്നു. കേവലം ഭക്ഷണവും പാര്‍പിടവും നല്‍കികൊണ്ടുള്ള ഒരു സംരക്ഷണം അല്ല. മറിച്ചു ലൈംഗികതക്ക് അപ്പുറത്തുള്ള സ്നേഹവും പരിഗണയും നല്‍കി കൊണ്ട് പൂര്‍ണമായ സംരക്ഷണമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്.. സഫിയ(റ) അന്നത്തെ ഗോത്ര പാരമ്പര്യവും മറ്റും നോക്കി അവര്‍ക്ക് കൂടി പ്രയസമുണ്ടാവാത്ത തരത്തില്‍ആ രാജ്യത്തെ ഭരണാധികാരി കൂടി ആയ  പ്രവാചകന്‍അവരെ വിവാഹം ചെയ്തു..... അതില്‍മാനവ വിരുദ്ധമായി ഒന്നും ഇല്ല എന്നും മനസിലാക്കുക.


(3). 50 വയസ്സ് കഴിഞ്ഞിട്ടും കാമം അടങ്ങാതെ വെറും 8 വയസ്സുള്ള പെണ്‍കുഞ്ഞിനെ വിവാഹം ചെയിതു

ans:തന്റെ ആത്മസുഹൃത്തായിരുന്ന അബൂബക്കറിന്‍റെ മകള്‍ആയിശയായിരുന്നു പ്രവാചക ജീവിതത്തിലേക്ക്കടന്നുവന്ന ആ സഹധര്‍മിണി. തന്റെ ഒന്‍പതാമത്തെ വയസ്സിലാണ് അവര്‍പ്രവാചകനോടൊപ്പം ദാമ്പത്യജീവിതമാരംഭിച്ചത്. അക്കാലത്ത് ഇതില്‍യാതൊരു അസ്വാഭാവികതയും സമൂഹം കണ്ടിരുന്നില്ല. യേശുമാതാവായിരുന്ന കന്യാമറിയയെ ജോസഫ് വിവാഹം ചെയ്തപ്പോള്‍അദ്ദേഹത്തിന് 90 വയസ്സും കന്യാമറിയത്തിന് പന്ത്രണ്ട് വയസ്സുമായിരുന്നു പ്രായമെന്ന് കാത്തോലിക് എന്‍സൈക്ളോപീഡിയ വ്യക്തമാക്കുന്നുണ്ട്. (ംംം.ിലംമറ്ലൃ.ീൃഴ/രമവേലി/08504മ.വാ). മുഹമ്മദ് നബി(സ്വ) തന്നെക്കാള്‍നാല്‍പ്പതു വയസ്സു പ്രായം കുറഞ്ഞ കന്യകയെ വിവാഹം ചെയ്തത് അദ്ദേഹത്തിനെതിരെയുള്ള ഒരു ധാര്‍മികാരോപണമായി സമകാലികരോ അദ്ദേഹത്തിന് ശേഷം നൂറ്റാണ്ടുകളോളം കഴിഞ്ഞ് ജീവിച്ചവരോ ആയ ഇസ്ലാം വിമര്‍ശകരൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. ഈയടുത്ത കാലം വരെ സമൂഹത്തില്‍സാര്‍വത്രികമായിരുന്നു അത്തരം വിവാഹങ്ങള്‍. പ്രാവചകനെ(സ്വ) ഇണയായി ലഭിച്ചതില്‍സന്തോഷവതിയായിരുന്നു ആയിശയെന്നും അവരുടെ കുടുംബജീവിതം പൂര്‍ണമായി സംതൃപ്തമായിരുന്നുവെന്നും അവരുടെ തന്നെ വചനങ്ങളില്‍നിന്ന് വ്യക്തമാണ്. പ്രവാചകനു ശേഷം ഏറെ നാള്‍ജീവിച്ചിരിക്കുവാന്‍അവസരം ലഭിച്ചതിനാല്‍കുടുംബ-ദാമ്പത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍പ്രവാചകനില്‍നിന്ന് പഠിക്കുവാനും അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും ആയിശക്ക് കഴിയുകയും ചെയ്തു; ഈ വിവാഹത്തിനു പിന്നിലുള്ള ദൈവികയുക്തി ചിലപ്പോള്‍അതായിരിക്കാം - നമുക്കറിയില്ല. ഏതായിരുന്നാലും അവരും മാതാപിതാക്കളും സമ്പൂര്‍ണമായ സംതൃപ്തിയോടെ സ്വീകരിക്കുകയും അവര്‍ജീവിച്ച സമൂഹം വിമര്‍ശനമേതുമില്ലാതെ അംഗീകരിക്കുകയും ചെയ്ത പ്രസ്തുത വിവാഹത്തില്‍മാനവികവിരുദ്ധമായ യാതൊന്നുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്.
കടപ്പാട് http://www.muhammadnabi.info/rasool

 (4). സ്വന്തം വളര്‍ത്തു മകന്റെ ഭാര്യയെ വിവാഹം ചെയിതു.

              ഈ ആരോപണം ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു  കാര്യം നാം മനസിലാക്കണം.എല്ലാ കാലത്തിലും പ്രവാചക വിമര്‍ശകരുടെ  കയ്യിലെ മൂര്‍ച്ചയേറിയ ഒരു ആയുധമായിരുന്നു..പ്രവാചകന്‍ തന്‍റെ ദത്തുപുത്രന്‍റെ ഭാര്യയെ വിവാഹം ചെയ്തു  എന്നുള്ള  ഈ ആരോപണം.
ആ വിഷയം വളരെ വസ്തുനിഷ്ട്ടമായി നമുക്ക് ചര്‍ച്ച ചെയ്യാം.
                     സമൂഹത്തില്‍വ്യാപകമായി ദത്തുപുത്രാ സംവിധാനം നിലനില്‍ക്കുന്ന ഒരു കാലം ആയിരുന്നു അത്... മാത്രമല്ല ദത്തുപുത്രന് പുത്രന്റെ പദവിയും നല്‍കിയിരുന്നു... ഇതില്‍ധാര്‍മികമായി പല പ്രശ്നങ്ങളും ഉള്ളതിനാല്‍ദത്തുപുത്രന് പുത്രന്‍റെ സ്ഥാനം നല്‍കുന്നത് തടയാന്‍ഇസ്ലാം തീരുമാനിച്ചു..( ഇത് വളരെ വിശദീകരിക്കേണ്ട മറ്റൊരു വിഷയമാണ്‌.. ചോദ്യം ഇല്ലാത്തത കൊണ്ട് വിശദീകരിക്കുനില്ല)

ഈ നിയമം പ്രയോഗത്തില്‍കൊണ്ട് വരാന്‍ഒരു അവസരം കിട്ടിയപ്പോള്‍ <തന്റെ വളര്‍ത്തു പുത്രനായ സൈദ്‌ വിവാഹ മോചനം ചെയ്ത സൈനബിനെ(റ)വിവാഹം ചെയ്യുകഅത ഉപയോഗപ്പെടുത്താന്‍പ്രവാചകനോട് അള്ളാഹു വെക്തിപരമായ ബോധനം നല്‍കി....  ആ കാലഘട്ടത്തില്‍അത അങ്ങേ അറ്റം മോശമായി സമൂഹം കണ്ട ഒരു കാര്യം ആയിരുന്നു അത്. പ്രവാചകന് അതിയായ വിഷമം... ( പ്രവാചകനോട് കൊടിയ ദേശ്യമുള്ളവര്‍പോലും പ്രവാചകന്‍പെണ്ണുപിടിയനാണെന്ന് പറഞ്ഞിട്ടില്ല.... സ്വഭാവം മോശമാണെന്നും പറഞ്ഞിട്ടില്ല. പിന്നെ പ്രവാചകന്‍പറയുന്ന ദൈവിക വചനം മാത്രമാണ് അവര്‍ക്ക് പ്രശനം) പ്രവാചകന്‍വെക്തിപരമായ ബോധനം ആരെയും അറിയിച്ചില്ല.. അപ്പോള്‍അള്ളാഹു ഖുര്‍ആനിക വചനം ഇറക്കി....  അത് പ്രവാചകന്‍ജനങള്‍ക്ക് ഓതികേള്‍പിക്കുകയും സൈനബ (റ)വിവാഹം ചെയ്യുകയും ചെയ്തു...

                ആദരഷത്തിനു വേണ്ടി സ്വത്തു നല്‍കിയവരെ ചരിത്രത്തില്‍നമുക്ക് കാണാം... ജീവന്‍നല്‍കിയവരെ കാണാം.. പക്ഷെ ആദര്‍ശത്തിനു വേണ്ടി ആത്മാഭിമാനം പോലും നല്‍കിയ മഹന്‍

<അല്ലാഹുവിന്റെ രക്ഷയും സമാധാനവും ആ മഹ്ന്റെ മേല്‍ഉണ്ടാവട്ടെ>



         മാത്രമല്ല പ്രവാചകന്‍സൈനബ(റ) യുടെ  കാല്‍കണ്ടപ്പോള്‍ഇഷ്ട്ടം തോന്നി എന്നൊക്കെ പറയാറുണ്ട്പ്രവാചകനെ സംബന്തിച്ചു സൈനബ(റ) ഒരു അന്യ അല്ല.പ്രവാചകന്റെ അമ്മായിയുടെ മകളാണ് സൈനബ(റ).


പ്രവാചകന് സൈനബ(റ) വിവാഹം ചെയ്യനമെങ്കില്‍ പ്രവാചകന്‍ പറഞ്ഞാല്‍ ആരും സമ്മദിക്കാതിരിക്കില്ല. കാരണം പ്രവാചകന്‍അവരുടെ ആത്മീയ നേതാവ് ആണ് ഒപ്പം രാഷ്ട്രത്തിന്‍റെ ഭരണാധികാരിയും ആണ്.. സുഹൃത്ത്‌മനസിലാക്കുക.

         പക്ഷെ  പ്രവാചകന്‍അമ്മായിയുടെ മകളെ തന്‍റെ വളര്‍ത്തു മകനായ സൈദിനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു.. പ്രവാചകന്‍പറഞ്ഞു എന്ന കാരണത്താല്‍മാത്രം ആണ് സൈനബയുടെ മാതാപിതാക്കള്‍വളര്‍ത്തു പുത്രനായ സൈദിന് റ സൈനബയെ വിവാഹം കഴിച്ചു കൊടുക്കുന്നത്... അവരുടെ ദാമ്പത്യത്തില്‍എന്തൊക്കെയോ താളപ്പിഴകള്‍ഉണ്ടായി വിവാഹ മോചനം ചെയ്തു... അപ്പോഴാണ് പ്രവാചകന്‍അവരെ വിവാഹം ചെയ്യുന്നത്,,,അത് എങ്ങനെയാണു വിമര്ഷിക്കപെടുന്നത് എന്ന് മനസിലാവുന്നില്ല..

            എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടമാണ്.അവളുടെ വീടുകരോട് പറഞ്ഞാല്‍ഞങ്ങളുടെ വിവാഹം നടക്കുകയും ചെയ്യും.. എന്നിട്ടും ഞാന്‍മറ്റൊരാളെ കൊണ്ട അവളെ വിവാഹം ചെയ്യിപ്പിച്ചു കുറച്ചു കാലം അവര്‍ലൈംഗികമയും മറ്റും ജീവിച്ചതിന് ശേഷം അവനോടു എനിക്ക് അവളെ ഇഷട്ടമാനെന്നും നീ അവളെ വിവാഹ മോചനം ചെയ്യണമെന്നു൦ പറഞ്ഞു വിവാഹമോചനം ചെയ്യിപ്പിച്ചു അവളെ ഞാന്‍വിവാഹം ചെയ്തു എന്ന് പറഞ്ഞാല്‍നിങ്ങള്‍അന്ഗീകരിക്കുമോ? അത പോലെ ഒരു കഥയാണ് സുഹൃത്ത്‌പറഞ്ഞിരിക്കുന്നത് എന്ന് മനസിലാക്കുക.....



(5). തന്‍റെ വിശ്വാസങ്ങള്‍മാത്രമാണ് ശരി എന്ന് വിധിച്ചു, അത് അനുസരിക്കാത്തവര്‍ക്ക് നരകം എന്ന് ഭീഷണിപ്പെടുത്തി.

ans: എല്ലാം ശരി എന്നും പറഞ്ഞു ലോകത് ഏതെങ്കിലും ദര്‍ശനം നിലനില്‍ക്കുന്നുണ്ടോ സുഹൃത്തേ? ഇല്ല എന്നതാണ് സത്യം. ആധുനിക കാലഘട്ടത്തിലെ കാറല്‍മാര്‍ക്സ്‌എടുക്കുക നാം’ അന്ന്നിലവില്‍ഉണ്ടായിരുന്ന ആദം സ്മിത്തിന്റെ മുതലാളിത്ത ദര്‍ശനങ്ങള്‍ശരിയല്ല എന്ന് പറഞ്ഞാണ് കാറല്‍മാര്‍ക്സ്‌ ആരംഭിക്കുന്നത്.ആദം സ്മിത്താവട്ടെ നിലവില്‍ഉണ്ടായിരുന്ന fudelist സമ്പ്രദായത്തിലെ സാമ്പത്തിക ക്രമങ്ങളിലെ ക്രമക്കേടുകളെ പറ്റി സംസാരിച്ചാണ് തുടങ്ങുന്നത്... 
       ഇനി ദര്‍ശനങ്ങളുടെ കാര്യം എടുക്കുക നാം..മഹാനായ ഭാരതിയ ആചാര്യന്‍ആയിരുന്ന ശ്രീ ശങ്കരാചാര്യര്‍അന്ന് നിലവില്‍ഉണ്ടായിരുന്ന സംക്യ യോക ദര്‍ശനങ്ങളെ ശക്തമായി വിമര്‍ശിച്ചും ശരിയല്ല എന്ന് സ്ഥാപിച്ചും കൊണ്ടാണ് തന്‍റെ അദ്വൈത ദര്‍ശനം കൊണ്ട് വന്നത്.  ശേഷം ആ അദ്വൈത ദര്‍ശനം ശരിയല്ല എന്ന് പറഞ്ഞാണ് വിഷിഷ്ട അദ്വൈത ദര്‍ശനം വന്നത്.ഇത് രണ്ടും ശരിയല്ല എന്ന് പറഞ്ഞാണ് മഹാദ്വാചാര്യര്‍തന്‍റെ ദ്വൈത ദര്‍ശനം കൊണ്ട വരുന്നത്.....ഇവിടെ എവിടെയും ഒരു കുഴപ്പവും ഇല്ല. ലോകത്ത് നിലനില്‍ക്കുന്ന ഭീകരവാദത്തിനും മറ്റും കാരണമാകുന്നത് ഒരിക്കലും ഈ ചിന്തയും അല്ല. അതിനു മറ്റു പല കാരണങ്ങളും ആണ്.. 
                               
.
പിന്നെ മറ്റൊരു കാര്യം അനുസരിക്കാത്തവരെ നരകം ഉണ്ട് എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി എന്നാണ്.. അതൊരു ഭീഷണി അല്ല. മറിച്ചു വലിയ ഒരു അപകടം മുന്നില്‍കണ്ട ആചാര്യന്‍റെ ഉപദേശമാണ് എന്ന് മനസിലാക്കുക. ടൂ വീലറില്‍ഒരു ഫാമിലി സഞ്ചരിക്കുമ്പോള്‍സൈഡ് സ്റ്റാന്റ് തട്ടിയില്ലെങ്കില്‍നാം അവരോടു ആ അപകടം വിളിച്ചു പറയും.. അല്ലെ? ആ ഒരു ദര്‍ശനകോണിലൂടെ മുഹമ്മദ്‌നബിയുടെ ഉപദേശം കണ്ടാല്‍സുഹൃത്തിനു കാര്യം മനസിലാകും... പിന്നെ നരകത്തില്‍വിശ്വസിക്കാത്തവര്‍നരകം എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി എന്ന് പറയുന്നതിലെ വൈരുധ്യവും ഇവിടെ നിലനില്‍ക്കുന്നു.....



(6). ബൈബിള്‍കോപ്പിയടിച്ചു.
ans: സുഹൃത്ത്‌കോപ്പി അടിച്ചെന്നു പറയുന്ന ബൈബിളില്‍നൂറുകണക്കിന് വൈരുദ്ധ്യങ്ങള്‍കാണാന്‍സാദിക്കും.. പുലരാത്ത പ്രവചനങ്ങള്‍കാണാന്‍പറ്റും...
ധാര്‍മികമായി തെറ്റായ കാര്യങ്ങള്‍കാണാന്‍പറ്റും.<വേണമെങ്കില്‍തെളിവ് ഹാജരാക്കാം>
ഇതൊന്നും ഇല്ലാത്ത ഖുര്‍ആന്‍എങ്ങനെയാണു ബൈബിളില്‍നിന്നും കോപ്പി ചെയ്തു എന്ന് പറയുന്നത്
ഖുറാനില്‍ഒരു വൈരുധ്യം കാണിക്കാന്‍സുഹൃത്തിനെ കൊണ്ട സാധിക്കുമോ?(ഖുര്‍ആന്‍ 4:82)
ഒരു അധാര്‍മികമായ പരാമര്‍ശം കാണിക്കാന്‍പറ്റുമോ?
ഒരു ശാസ്ത്രീയ വൈരുധ്യം കാണിക്കാന്‍പറ്റുമോ?
ഇല്ലെങ്കില്‍പിന്നെ എന്ത് അടിത്തറയാണ് നിങ്ങളുടെ വാദത്തിനു.
ഖുര്‍ആന്‍റെ ദൈവികതയും ബൈബിളിലെ വൈരുദ്ധ്യങ്ങളും അടുത്ത പോസ്റ്റില്‍ വിശദമായി വായിക്കാവുന്നതാണ്..

(7). ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നരകം എന്ന് പ്രഖ്യാപിച്ചു. (പഹയനു ഹിന്ദു, ബുദ്ധ മതങ്ങളെ കുറിച്ചു അറിയാതിരുന്നത്‌ഭാഗ്യം).


ANS:സുഹൃത്തേ മാന്യമായ ഭാഷ ഉപയോഗിക്കാന്‍ഞാന്‍ആദ്യമായി ആവശ്യപ്പെടുന്നു... ഇങ്ങനെ ഒക്കെ സുഹൃത്ത്‌പ്രകൊപിപ്പിച്ചിട്ടും ഞങ്ങള്‍മാന്യമായി ഇടപെടുന്നത് ഞങ്ങളുടെ കയ്യില്‍എല്ലാത്തിനും മറുപടി ഉണ്ട് എന്നതിനാലാണ്. മാത്രമല്ല ഞങള്‍ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവര്‍ആണെന്നും   ഞങ്ങള്‍ക്ക് അറിയാം.

          ഇവടെ ഇസ്ലാം പറയുന്നത് ജൂതന്മാരും ക്രിസ്ത്യാനികളും യഥാര്‍ത്ഥ ദൈവിക പാതയില്‍നിന്നും അകന്നു പോയി എന്നാണ്.. കാരണം അവര്‍വേദഗ്രന്ഥങ്ങള്‍കൈകടത്തലുകള്‍ക്ക് വിധേയമാക്കുകയും തങ്ങളുടെ മുഴുവന്‍തെറ്റുകളും ന്യായീകരിക്കുന്ന രൂപത്തില്‍വേദഗ്രന്ഥങ്ങള്‍മാറ്റുകയും ചെയ്തു..
     ഇങ്ങനെ മനുഷ്യന്റെ കൈകടത്തല്‍ഗ്രന്ഥങ്ങളില്‍നടത്തിയത്‌കൊണ്ടാണ് അതിലോക്കെയും ധാരാളം വൈരുദ്ധ്യങ്ങള്‍കാണുന്നത്.<ബൈബിളില്‍യേശു വീഞ്ഞ് ഉണ്ടാക്കി എന്നത് ഉദാഹരണം> ഇവിടെ മനുഷ്യന്‍ധര്‍മവും അധര്‍മവും അറിയാതെ പകച്ചു നിന്നപ്പോള്‍ദൈവം അവസാനത്തെ വേദഗ്രന്ഥം അവതരിപ്പിച്ചു. അതാണ് ഖുര്‍ആന്‍. അത് പിന്‍പറ്റാതെ മനുഷ്യന്‍തോന്നിയത പോലെ കൈകടത്തിയ ഗ്രന്ഥത്തില്‍വിശ്വസിച്ചു നിങ്ങള്‍നരകത്തിലേക്ക്‌പോകരുത് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്......



(8). അയല്‍ക്കാര്‍ക്ക് ശല്യമായി 5 നേരം സംഗീതത്തെ കൊന്നു കൊല വിളിച്ചു. സംഗതിയുമില്ല, താളവുമില്ല, ബോധവുമില്ല!! അയല്‍ക്കാര്‍ക്ക് ഒരു നിത്യ ശല്യവും.!!!

ans: സുഹൃത്തേ “സംഗതിയുമില്ല, താളവുമില്ല, ബോധവുമില്ല!!” എന്ന് പറയാന്‍ബാങ്ക് ഒരു സംഗീത പ്രോഗ്രാം ആണെന്ന് സുഹൃത്തിനോട്‌ആരാ പറഞ്ഞത്‌..

         ബാങ്ക് മുസ്ലിംകള്‍പ്രാര്‍ത്ഥന സമയം ആയെന്നു വിശ്വാസികളെ അറിയിക്കാന്‍വേണ്ടി ഇസ്ലാം പഠിപ്പിച്ച മാര്‍ഗം. അതാണ് ബാങ്ക്. പിന്നെ ചര്‍ച്ചില്‍മണി മുഴങ്ങുമ്പോഴില്ലാത്ത അമ്പലത്തില്‍ഒമ്കാരവും ഭക്തിഗാനവും മുഴങ്ങുമ്പോള്‍ഇല്ലാത്ത ഒരു ശല്യം ബാങ്ക് കേള്‍ക്കുമ്പോള്‍ഉണ്ടാകുന്നെങ്കില്‍അങ്ങനെ ഒരു മനോഭാവം ഒരു മതേതരസമൂഹത്തില്‍ഉണ്ടാകാന്‍പാടുണ്ടോ? എന്ന് സുഹൃത്ത്‌ചിന്തിക്കുക.....


(9). ആള്‍ക്കാരെ ആക്രമിച്ചു സ്ഥലങ്ങളും സമ്പത്തും പിടിച്ചടക്കി. പിടിച്ചവരില്‍നിന്ന് ആണുങ്ങളെയും കുട്ടികളെയും കൊന്നു. പെണ്ണുങ്ങളെ വീതം വെച്ചെടുത്തു.
(10). സായിബാബയെയും ശ്രീ ശ്രീയേയുമൊക്കെ പോലെ നാട്ടുകാരുടെ സമ്പത്ത് ധൂര്‍ത്തടിച്ചു, ഒപ്പം അവരുടെ കണ്ണില്‍പൊടിയിടാന്‍പാവപ്പെട്ടവര്‍ക്ക് ദാനവും ധര്‍മ്മവും. സായിബാബ എത്രയോ ഭേദമായിരുന്നു.
(11).
ദൈവത്തിന്റെ പേര് പറഞ്ഞ്‌ആ പാവപ്പെട്ട ജനങ്ങളെ പറ്റിച്ചു. അനുസരിക്കാത്തവരെ വാള്‍കൊണ്ട് അനുസരിപ്പിച്ചു.....
(12). ഈ പേരുദോഷം മാറാന്‍കൂട്ടാളികള്‍ഒരു മതപുസ്തകം അടിച്ചിറക്കി എല്ലായിടത്തും എത്തിച്ചു.

ans: അധികാരത്തിനും സമ്പത്തിനും വേണ്ടിയാണ്  മുഹമ്മദ്‌ നബി ഇസ്ലാം മതം ജനങ്ങള്‍ക്കിടയില്‍ പ്രബോധനം ചെയ്തത് എന്നാണ് ചോദ്യത്തിന്‍റെ ചുരുക്കം. 

                           അധികാരമോഹമെന്നാല്‍ എന്താണ്? രാജ്യത്തിന്റെ അധികാരം കൈ ക്കലാക്കി സുഖസമൃദ്ധമായ ജീവിതം നയിക്കാനുള്ള ആഗ്രഹം. പതിമൂന്ന് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം പലായനം ചെയ്തു മദീനയിലെത്തിയ പ്രവാചകന് അധികാരം ലഭിച്ചുവെന്നത് നേരാണ്. എന്നാല്‍, അദ്ദേഹത്തിന് അധികാരം സുഖലോലുപതയ്ക്കുള്ള മാര്‍ഗമായി രുന്നില്ല. ഭരണാധികാരിയായിരിക്കുമ്പോഴും ഈത്തപ്പനപ്പായയില്‍ അന്തിയുറങ്ങുകയും വസ്ത്രങ്ങള്‍ സ്വയം അലക്കുകയും പാദരക്ഷകള്‍ തുന്നുകയും ആടിനെ കറക്കുകയും ചെയ്യുന്ന മനുഷ്യനെ അധികാരമോഹിയെന്നു വിളിക്കാന്‍ ആര്‍ക്കാണ് സാധിക്കുക?
                                 അധികാരത്തിന്റെ പേരില്‍ ജനങ്ങളാല്‍ ആദരിക്കപ്പെടുകയും അവരില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് അധികാരം മോഹിക്കുക. പ്രവാചക(സ്വ)നാവട്ടെ ജനങ്ങളെ സേവിച്ച് ജനങ്ങളോടൊപ്പം ജീവിച്ചയാളായിരുന്നു. തന്നെ ബഹുമാനിച്ചുകൊണ്ട് ആളുകള്‍ എഴുന്നേറ്റു നില്‍ക്കുന്നതുപോലും അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നില്ല.

                             അദ്ദേഹം ഉപദേശിച്ചു: "ക്രിസ്ത്യാനികള്‍ മര്‍യമിന്റെ പുത്രനായ യേശുവിനെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുത്'' (ബുഖാരി, മുസ്ലിം). ഇതെല്ലാംതന്നെ മുഹമ്മദ് (സ്വ) ഒരു അധികാര മോഹിയായിരുന്നില്ലെന്ന് വ്യക്തമാക്കുന്നു.

മാത്രവുമല്ല, തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാ ണെങ്കില്‍, മക്കയിലെ പ്രയാസപൂര്‍ണമായ ആദ്യനാളുകളില്‍തന്നെ അധികാരം നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. സമൂഹത്തിലെ നേതാക്കന്മാരെല്ലാംകൂടി ഒരു ദിവസം മുഹമ്മദി(സ്വ)ന്റെ അടുത്തുചെന്ന് അദ്ദേഹത്തെ വശീകരിക്കാനായി ആവത് ശ്രമിച്ചു നോക്കി. പക്ഷെ, നിരാശ മാത്രമായിരുന്നു ഫലം.

                     മക്കയിലെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആദ്യനാളുകളിലായിരുന്നു ഈ സംഭവം. ഖുര്‍ആന്‍ രചിച്ചുകൊണ്ട് താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്ത് അധികാരം കൈക്കലാക്കുകയായിരുന്നു പ്രവാചക(സ്വ)ന്റെ ലക്ഷ്യമെങ്കില്‍ പ്രയാസങ്ങള്‍ ഏറെയൊന്നും സഹിക്കാതെ അധികാരം തന്റെ കാല്‍ക്കീഴില്‍ വന്ന സമയത്ത് അദ്ദേഹം അത് സ്വീകരിക്കുവാന്‍ വൈമനസ്യം കാണിച്ചതെന്തിനാണ്? മുഹമ്മദ്(സ്വ) അധികാരം കാംക്ഷിച്ചിരുന്നില്ലെന്ന് ഇതില്‍നിന്ന് സുതരാം വ്യക്തമാണ്. ഖുര്‍ആന്‍ കൊണ്ടുവന്നതിനു പിന്നില്‍ അധികാരമോഹമായിരുന്നില്ലെന്ന് സാരം.
                   

                            ഖുര്‍ആന്‍ഭൌതിക ലാഭങ്ങള്‍ക്കുവേണ്ടി പടച്ചുണ്ടാക്കിയ മുഹമ്മദി(സ്വ) ന്റെ കൃതിയാണെന്ന വാദമാണിവിടെ തകരുന്നത്. ആകെ സ്വത്തായി ബാക്കിയുണ്ടായിരുന്ന ഏഴു ദീനാര്‍മരണത്തിനുമുമ്പ് ദാനം ചെയ്യുകയും യഹൂദന് തന്റെ പടച്ചട്ട പണയം വെച്ചുകൊണ്ട് മരണപ്പെടുകയും ചെയ്ത മനുഷ്യന്‍ധനമോഹിയായിരുന്നുവെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്

(13). എതിര്‍ത്തവരെയെല്ലാം ഇല്ലാതാക്കി. ചിലര്‍ക്ക് സ്വത്തും സമ്പാദ്യവും കൊടുത്തു തന്‍റെ അനുയായികള്‍ആക്കി. അത് ദാനധര്‍മ്മം എന്ന് പ്രചരിപ്പിച്ചു.
ans: ഇസ്ലാമിനെ വിമര്‍ശിക്കുന്നവരെ ഒരിക്കലും ഉന്മൂലനം ചെയ്ത ചരിത്രം പ്രവാചകജീവിതത്തില്‍ നമുക്ക് കാണാന്‍ സാധിക്കില്ല.പ്രവാചകന് നേരെ ശാപവാക്കുകള്‍ പ്രയോഗിച്ച പ്രവാചകന്‍റെ പിതൃവ്യരില്‍  ഒരാളായിരുന്നു  അബൂലഹബ്. പ്രവാചക നിന്ദക്ക് തുടക്കം കുറിച്ച അദ്ധേഹത്തെ ശക്തമായി അപലപിച്ചു കൊണ്ട് ഖുര്‍ആന്‍ വചനം അവതരിച്ചു.
"അബൂലഹബിന്‍റെ ഇരുകൈകളും നശിക്കട്ടെ! അവന്‍ നശിച്ചിരിക്കുന്നു!''
                          ഈ വചനങ്ങള്‍ അവതരിക്കപ്പെട്ട് ഒന്നരപതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് അബൂലഹബ് ആളുകളെല്ലാം വെറുക്കുന്ന ഒരു വികൃതരോഗം ബാധിച്ച് മരണപ്പെട്ടത്. ഒന്നരപ്പതിറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ച മുസ്ലിംകളെല്ലാം അബൂലഹബിനെ ശപിച്ചുകൊണ്ടുള്ള ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആവര്‍ത്തിച്ച് പാരായണം ചെയ്തു. അവരില്‍ വീരശൂരപരാക്രമികളായ ഉമര്‍ ഖത്താബിനെയും ഹംസയേയും അലിയേയും പോലെയുള്ള പ്രവാചകാനുചരന്‍മാരുണ്ടായിരുന്നു. സര്‍വശക്തന്‍ ഖുര്‍ആനിലൂടെ ശപിച്ച അബൂലഹബിനെ വകവരുത്തുവാന്‍ അവരോടൊന്നും നബി(സ്വ) ആവശ്യപ്പെട്ടില്ല; അവരൊന്നും അത് ചെയ്തിട്ടുമില്ല എന്നത് ചരിത്രം.ഇത് പോലെയുള്ള ഒത്തിരി സംഭവങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.
                   മുന്‍വിശദീകരണങ്ങളില്‍ നിന്നും പ്രവാചകന്‍റെ സാമ്പത്തിക നില സുഹൃത്തിനു മനസിലയിട്ടുണ്ടാകും എന്ന് കരുതുന്നു.. അങ്ങനെയുള്ള പ്രവാചകന്‍ സ്വത്തു കൊടുത്തു ആളുകളെ അനുയായികളാക്കി എന്ന് പറഞ്ഞാല്‍ അത് കേവലം നിലവാരമില്ലാത്ത ഒരു വിമര്‍ശനമായി അവശേഷിക്കുന്നു.
                  
(14). ആ ഗൃഹനായകന്റെ ബന്ധുക്കള്‍ഇന്നും നിരപരാധികളെ കൊന്നൊടുക്കുന്നു.
ans: മതവിരുദ്ധരുടെ പ്രവര്‍ത്തനം മതമായി തെറ്റിദ്ധരിച്ചു അതിന് വിമര്‍ശനങ്ങള്‍ എഴുതുന്നതിനു പകരം യഥാര്‍ത്ഥ മതത്തെ അറിയാന്‍ ശ്രമിക്കുക.ലോകത്ത് ഇന്ന് നടക്കുന്ന തീവ്രവാദ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക്  ഒരിക്കലും ഇസ്ലാമിന്‍റെ  പിന്തുണ ഇല്ല   .അതിന്‍റെ പേരില്‍ ഇസ്ലാമിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന മാധ്യമശ്രമം ഇവിടെ നാം കൂട്ടിവായിക്കേണ്ടതാണ്.
           ലോകം കണ്ട ഏറ്റവും വലിയ ക്രൂരത ചെയ്തയാളണല്ലോ ഹിറ്റ്‌ലര്‍. അയാള്‍ഒരു ക്രിസ്ത്യന്‍ആയിരുന്നു. എന്നിട്ടും ഹിറ്റ്‌ലറെ ആരും ക്രിസ്ത്യന്‍ഭീകരവാദി എന്ന് വിളിക്കുന്നില്ല. മുസോളിനി ഒരു ക്രിസ്ത്യന്‍ആണ്, എന്നിട്ടും മുസോളിനിയെ  ആരും ക്രിസ്ത്യന്‍ഭീകരവാദി എന്ന് വിളിക്കുന്നില്ല.പക്ഷെ മുസ്ലിം നമധാരിയായ ഒരാള്‍എന്ത് ചെയ്താലും അത് ഇസ്ലാമിന്റെ പേരില്‍.. ഈ ഇരട്ടത്താപ്പ് എന്ന് മാറും സമൂഹത്തില്‍നിന്നും.
        ഒരു കന്യാസ്ത്രീയുടെ വേഷം ആത്മീയ ഔന്യത്വതിനു പ്രതീകമായി ചിത്രീകരിക്കുമ്പോള്‍മുസ്ലിം സ്ത്രീയുടെ വേഷം അടിമത്വത്തിന്റെ ചിന്നമായി കാണുന്നു. പക്ഷെ കന്യാസ്ത്രീകള്‍ക്ക് കല്യാണം പോലും കഴിക്കാന്‍പറ്റില്ല എന്ന് മനസിലാക്കുക.ഈ ഇരട്ടത്താപ്പ് നയം എന്ത് കൊണ്ട്!!!!!!!!!!!!!!!!!
            നിരപരാധിയായ ഒരു മനുഷ്യനെ കൊന്നവന്‍ലോകത്തുള്ള മുഴുവന്‍മനുഷ്യനെയും കൊന്ന കൊലയാളിയെ പോലെയാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു,,, മതവിരുദ്ധരായ ചിലരുടെ പ്രവര്‍ത്തനം ഇസ്ലാമിന്‍റെ പേരില്‍ അടിച്ചേല്‍പ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്ക് എതിരെ അജയ്യമായ ആദര്‍ശം ജനങ്ങള്‍ക്ക്‌  എത്തിച്ചു കൊടുത്തു തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിക്കണം എന്നാണ് ഈ വിഷയത്തില്‍ പറയാന്‍ ഉള്ളത്.


(15). ആ ഗൃഹനായകനെ ഇന്ന് ലോകം തിരിച്ചറിയുകയും ലോകവ്യാപകമായി എതിര്‍ക്കുകയും ചെയ്യുമ്പോള്‍അനുയായികള്‍ ന്യായീകരിക്കാന്‍പെടാപാട് പെടുന്നു.!!!


ans: 14 നൂറ്റാണ്ടായി വിമര്‍ശകന്മാരുടെ മനസ്സുകളെ പോലും പരിവര്‍ത്തനത്തിന് വിധേയമാക്കി കൊണ്ട് ഇസ്ലാം ജൈത്ര യാത്ര തുടരുകയാണ്.. ഞങ്ങളൊക്കെ ഇസ്ലാമിന്റെ സത്യം മനസിലാക്കുകയും അത് ലോകത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നവരാണ്...സുഹൃത്ത്‌കരുതുന്നത് പോലെ ഒരു പ്രയാസവും ഈ കാര്യത്തില്‍ഇല്ല എന്നാണ് പറയാനുള്ളത്‌,.

          പിന്നെ പ്രവാചകന്‍എതിര്‍ക്കപ്പെടുന്നതിനെ പറ്റി പറയാം.. ലോകത്ത്‌സൃഷ്ട്ടവിനെ മാത്രമേ ആരാധിക്കാവൂ എന്ന് പറഞ്ഞ മുഹമ്മദ്‌നബിയോട് സൃഷ്ട്ടികളെ ആരാധിക്കുന്നവര്‍ക്ക് വെറുപ്പ്‌തോന്നുന്നത് സ്വാഭാവികം. മദ്യം കഴിക്കരുത് എന്ന് പറഞ്ഞ പ്രവാചകനോട് മദ്യശാല നടത്തുകയും മദ്യം കഴിക്കുകയും ചെയ്യുന്നവര്‍ക്ക് വെറുപ്പ്‌തോന്നുന്നത സ്വാഭാവികം. വ്യപിചാരം തിന്മയാണെന്നു പഠിപ്പിച്ച മുഹമ്മദ്‌നബിയോട് വ്യെപിചാരശാല നടത്തുകയും വ്യപിചാരികളെ സമീപിക്കുകയും ചെയ്യുന്നവര്‍ക്ക് വെറുപ്പ്‌തോന്നുന്നത് സ്വാഭാവികം അല്ലെ!!!!!!
ലോകത്ത്‌നന്മ പുലരണം എന്ന് ആഗ്രഹിച്ച പ്രവാചകനോട് അധര്‍മ്മത്തിലൂടെ ലോകം വെട്ടിപ്പിടിക്കാന്‍ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് വെറുപ്പ്‌തോന്നുന്നത് സ്വാഭാവികമല്ലേ? അവര്‍വിമര്‍ശിക്കുന്നതും കള്ളം പ്രചരിപ്പിക്കുന്നതും സ്വാഭാവികമല്ലേ?!!!!!!!!!!!!!!!!

7 comments:

  1. ഈ പരിശ്രമം കൊള്ളാം വായിക്കാന്‍ ബുദ്ധിമുട്ടുണ്ട് കറുപ്പ് പ്രതലം മാറ്റിയാല്‍ കുറെ കൂടി കണ്ണിനു ആയാസ രഹിതമാകുമെന്നു തോന്നുന്നു .

    ReplyDelete
  2. വളരെ നല്ല, മുസ്ലീങ്ങളാല്‍ പ്രോല്‍സാഹിപ്പിക്കപ്പെടെണ്ട പരിശ്രമം. പക്ഷെ അവര്‍ക്കിപ്പോള്‍ മുഹമ്മദ്‌ നബിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കാനോ കൊടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാനോ നേരമില്ല. അവര്‍ ഇല്ലാത്ത മാവേലിക്ക് വല്ലാത്ത വരവേല്‍പ്പ് കൊടുക്കുകയാണ്. ലജ്ജയും ആത്മാഭിമാനവും ഇല്ലാത്ത വര്‍ഗം!!!!! നസീമിന് എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും നേരുന്നു. ചില മറുപടികള്‍ നന്നായി മിനുക്കി എഡിറ്റു ചെയ്ത് നന്നായി പോസ്റ്റ് ചെയ്യൂ....ഫെയ്സ്ബുക്ക് മുഴുവന്‍ നമുക്കത് പബ്ലിഷ് ചെയ്യാം. എവിടെനിന്നും ഡിലീറ്റ് ചെയ്യില്ല. അതിനുള്ള മാര്‍ഗം ഉണ്ട്...
    വിദ്വേഷികളായ നിഷേധികള്‍ ഖുര്‍ആന്‍ പറഞ്ഞ പോലെ കോപം കൊണ്ട് ചത്തു തുലയട്ടെ....അല്ലാഹു സഹായിക്കട്ടെ.....

    ReplyDelete
  3. വളരെ നന്നായി നിങ്ങളുടെ മറുപടി, കള്ളകഥകള്‍ക്ക് സത്യത്തിന്റെ മറുപടി, ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു ....

    ReplyDelete
  4. പ്രവാചക നിന്ദയിലൂടെ സ്വയം നിര്‍വൃതി അടയുന്ന മാനസിക വൈകല്യമുള്ളവര്‍ ഖിയാമം നാളു വരെ ഉണ്ടാകും..പക്ഷെ അതെനെതിരെ പ്രതികരിക്കാന്‍ നസീമിനെപ്പോലെയുള്ള ദീനി സ്നേഹികളെ അല്ലാഹു ഉയര്‍ത്തികൊണ്ടുവരും..അതു അല്ലാഹുവിന്‍റെ സുന്നത്താണ്.. പ്രവാചകന്മാര്‍ക്കും ,ഇസ്ലാമികചരിത്രത്തിനും,മുസ്ലിംവിശ്വാസസംഹിതക്കും എതിരെ മറ്റുള്ളവരുടെ കയ്യടി നേടാന്‍ ഒരു അടിസ്ഥാനവുമില്ലാതെ ആരോപണവുമാ യി വരുന്നവരെ അതേ നാണയത്തില്‍ പ്രതിരോധിക്കാന്‍ നസീമിനും , നസീമിനെപ്പോലെയുള്ള ദീനി സ്നേഹികള്‍ക്കും അല്ലാഹു അവന്‍റെ മഹത്തായ സഹായവും കാരുണ്യവും നല്‍കി അനുഗ്രഹിക്കട്ടെ ....ആമീന്‍ ,

    ReplyDelete
  5. വളരെ നല്ല മറുപടി . ആ പോസ്ടിട്ടവ്ന്‍ ഇത് വായിച്ചു മനസിലാക്കാന്‍ അള്ളാഹു അനുഹ്രഹിക്കട്ടെ

    ReplyDelete
  6. മാശാ അല്ലാഹ്.. അല്ലാഹു സ്വീകരിക്കട്ടെ..

    ReplyDelete

നിങ്ങളുടെ അഭിപ്രായം പോസ്റ്റ്‌ ചെയ്തിട്ട് പോകണേ!!!!